ഡ്രാഗണ്‍ ഫ്രൂട്ട്: വിരുന്നെത്തിയ മധുരക്കള്ളി

മലയാളികള്‍ക്ക് സുപരിചിതമായ കള്ളിച്ചെടിയുടെ കുടുംബത്തില്‍ (കാക്റ്റെസി) നിന്നുമുള്ള ഒരു മധുരക്കനി – അതാണ്‌ ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായ. കേരളത്തിന്‍റെ പഴക്കൂടയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഈയടുത്തകാലത്താണ് വന്നെത്തിയതെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചിതമാണ്. മധ്യ അമേരിക്കയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ജന്മദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഉത്ഭവത്തേപ്പറ്റി പല തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. മധ്യ അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ…

Read More

അഞ്ഞൂറില്‍പ്പരം പഴവര്‍ഗ്ഗച്ചെടികളുമായി കിരണിന്‍റെ കീഫാം

ലോകത്തിലെ രണ്ടാമത്തെ പഴം, ആഫ്രിക്കന്‍ ആനകള്‍പോലും മയങ്ങുന്ന പഴം, ഇന്തോനേഷ്യയിലെ രാജ്ഞിമാര്‍ മാത്രം കഴിച്ചിരുന്ന കെപ്പല്‍ പഴം എന്നിങ്ങനെ വ്യത്യസ്ത ഇനം നാടന്‍, വിദേശ ഇനത്തില്‍പ്പെട്ട പഴങ്ങളുടെയും പഴവര്‍ഗ്ഗച്ചെടികളുടെയും വിപുലമായ ശേഖരമുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഫാമാണ് വയനാട് ജില്ലയിലെ കൊളവയലില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലത്തിലുള്ള കീഫാം. പത്ത് വര്‍ഷത്തിലേറെയായി കഠിനാധ്വാനത്തിലൂടെയാണ് ഇതിന്‍റെ ഉടമസ്ഥരായ കിരണും ഭാര്യ സുവിജയും ഈ ഫാം വളര്‍ത്തിയെടുത്തത്.കെപ്പല്‍ പഴംപോലെ നിരവധി അപൂര്‍വ്വ ഇനം പഴങ്ങളുടെ പറുദ്ദീസയാണ് കീഫാം. അഞ്ഞൂറിലധികം വ്യത്യസ്ത ഇനത്തില്‍പ്പെട്ട പഴവര്‍ഗ്ഗച്ചെടികള്‍…

Read More

മുന്തിരി കൃഷി

വള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ് മുന്തിരിങ്ങ. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം. വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) എന്നിവ പരിചരണത്തില്‍ ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്ണങ്ങള്‍ നടീലിന് ഉപയോഗിക്കുന്നു. കൂടകളില്‍ വേരുപിടിപ്പിച്ച തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് അധികം പേരും നടാനുപയോഗിക്കുക. 90x90x90 സെ.മീ….

Read More

കേരളത്തിന് സ്വന്തമാക്കാവുന്ന അപൂര്‍വ്വപഴങ്ങള്‍

ലോങ്ങ്‌കോങ്ങ് തായ്ലന്റിലെ ഏറ്റവും മികച്ച ലാന്‍സോന്‍ ഫലവൃക്ഷങ്ങളില്‍ പെട്ടതാണ് മഞ്ഞനിറത്തില്‍ ആകര്‍ഷകമായ കുലകളായി കാണപ്പെടുന്ന ലോങ്ങ്‌കോങ്ങ്. ലാന്‍സിയം ഡൊമസ്റ്റിക്കം എന്നാണ് ശാസ്ത്രീയനാമം. ഏകദേശം മൂന്നുമുതല്‍ ആറുവരെ സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള 15 മുതല്‍ 25 വരെ കായ്കളുള്ള കുലകളായാണ്‌ പഴങ്ങളുണ്ടാകുന്നത്. ഓരോ കുലകളിലേയും ഒരു അല്ലിയില്‍ മാത്രമേ വിത്തുണ്ടായിരിക്കുകയുള്ളൂ. ബഹുഭ്രൂണങ്ങളാണ് ഇവയിലുള്ളത്. ഒരുവിധം കട്ടിയുള്ള പുറംതോടില്‍ വെള്ളക്കറ തീരെയില്ലെന്നതാണ് ലാങ്സാറ്റില്‍ നിന്നും ലോങ്ങ്‌കോങ്ങിനെ വ്യത്യസ്തമാക്കുന്നത്. സ്വാദിലും മാധുര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നത് ലോങ്ങ്‌കോങ്ങാണ്. മരത്തില്‍നിന്നുതന്നെ പഴുക്കുന്ന ഇനമായതിനാല്‍ നല്ല…

Read More

ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം

രണ്ടു different type ലുള്ള  ആപ്പിൾ വിത്തുകൾ സ്വരൂപിക്കുക. ആപ്പിൾ നടുമ്പോൾ എപ്പോഴും രണ്ട് different type ലുള്ള വിത്തുകൾ നടണം.  കാരണം apple tree സ്വയം പരാഗണം (self pollination) നടത്തുന്നില്ല.  കഴിക്കുന്ന ആപ്പിളിൻറെ കുരുകൊണ്ട് ശ്രമിക്കുകയാണെങ്കിൽ, കഴിക്കുന്ന ഇനത്തിലുള്ള ആപ്പിൾ വൃക്ഷത്തെ തന്നെ ലഭിക്കുമെന്നതിന് ഉറപ്പില്ല. ഭക്ഷിക്കുന്ന ആപ്പിളിൻറെ കുരുവാണ് നടുന്നതെങ്കിൽ അതിലുള്ള മാംസളഭാഗം മുഴുവനായും നീക്കം ചെയ്ത ശേഷം ഉണക്കണം,   വെളിയിൽ നിന്ന് വാങ്ങുന്ന വിത്തുകളാണെങ്കിലും,  ഒട്ടും moisture അവശേഷിക്കാതെ ഉണക്കിയെടുക്കണം. ഉണക്കിയ വിത്തുകളെ…

Read More

7 വര്‍ഷംമുമ്പ് കൗതുകത്തിന് ഒരു തൈ നട്ടു, ഇന്ന് ജീവനോപാധി; മട്ടുപ്പാവില്‍ ‘ഡ്രാഗണ്‍’

ഡ്രാഗണ്‍ മൂത്ത് പഴമാകാന്‍ ഒരുമാസമെങ്കിലും പിടിക്കും. മുള്ളിനെ പേടിച്ച്, വവ്വാലോ പക്ഷികളോ കൊത്തിക്കൊണ്ടുപോകുകയുമില്ല. ഡ്രാഗണ്‍ കണ്ടാല്‍ നോക്കിനില്‍ക്കും. പിന്നെ സംശയമാണ്- വാങ്ങണോ, വാങ്ങണ്ടയോയെന്ന്. അക്കഥയൊക്കെ മാറി. ഡ്രാഗണ്‍ ഫ്രൂട്ടിനും ഇപ്പോള്‍ ആരാധകരേറെയാണ്.. കഴിക്കുന്നവര്‍ മാത്രമല്ല, വിളയിച്ചെടുത്ത് വിജയിപ്പിക്കുന്നവരും ഡ്രാഗന്റെ ഇഷ്ടക്കാരാണ്. കടല്‍കടന്നെത്തിയ ഈ ചുവപ്പന്‍ താരത്തെ നമ്മുടെ നാട്ടിലും വിളയിക്കുന്നവരുണ്ട്, നല്ല ജോറായി.. മുക്കം കാരശ്ശേരി ജങ്ഷനില്‍ സി. ഹുസ്സന്റെ വീടിന്റെ മട്ടുപ്പാവിലേക്ക് വന്നാല്‍കാണാം, പൂത്തുലഞ്ഞ് പാകമെത്തിനില്‍ക്കുന്ന നൂറുകണക്കിന് ഡ്രാഗണ്‍ ഫ്രൂട്ടുകള് പേരിലും കളറിലുമാണ് ഡ്രാഗന്റെ പത്രാസ്….

Read More